ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ക്ഷീരകര്‍ഷകര്‍ക്ക്‌ 963 കോടിയുടെ സഹായം ലഭ്യമാക്കണമെന്ന്‌ ഹേലി കമ്മിഷന്‍

Buzz It
2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

തിരുവനന്തപുരം: സംസ്ഥാനത്തെ മൃഗസംരക്ഷണ-ക്ഷീര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക്‌ നേരിട്ട്‌ 963 കോടി രൂപയുടെ സഹായം ലഭ്യമാക്കണമെന്ന്‌ ഹേലി കമ്മിഷന്റെ ശുപാര്‍ശ. കൃഷിക്കാര്‍ക്കുള്ള സേവന സംവിധാനങ്ങള്‍, കൃഷിക്കാരുടെ സ്ഥാപനങ്ങള്‍ എന്നിവ ശക്തിപ്പെടുത്താന്‍ 277 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കണമെന്നും കമ്മിഷന്‍ സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്‌തു. മൂന്ന്‌ വര്‍ഷങ്ങളിലായി പരിപാടികള്‍ നടപ്പിലാക്കാനാണ്‌ കമ്മിഷന്റെ ശുപാര്‍ശ. സമിതിയുടെ റിപ്പോര്‍ട്ട്‌ ചെയര്‍മാന്‍ ആര്‍ ഹേലി മുഖ്യമന്ത്രിയ്‌ക്കു സമര്‍പ്പിച്ചു.
തുടര്‍ന്ന്‌ വായിക്കുക 



കാര്‍ഷികവിള ഉല്‍പ്പാദനമേഖലയിലെ കൃഷിക്കാര്‍ക്കു തുല്യമായെങ്കിലും ഈ മേഖലയിലെ കൃഷിക്കാരെയും പരിഗണിക്കുകയും ഒരു പൊതുസഹായനയം നടപ്പാക്കാന്‍ കേന്ദ്രത്തോട്‌ അഭ്യര്‍ഥിക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്‌തു. ക്ഷീരകര്‍ഷകക്ഷേമനിധിയുടെ പ്രവര്‍ത്തനം വിപുലീകരിക്കണം. പാവപ്പെട്ട ക്ഷീരകര്‍ഷകനു പകുതിവിലയ്‌ക്കു പശുവിനെ നല്‍കാന്‍ ഗോദാന പദ്ധതി നടപ്പാക്കണം.
ഒരുലക്ഷം സങ്കര കന്നുകുട്ടികളെ വളര്‍ത്തി മികച്ച പശുക്കളാക്കുന്ന വികസന പരിപാടിയ്‌ക്കു 300 കോടിയുടെ ധനസഹായം നല്‍കണം. കേരളത്തിലെ 50000 പശുക്കള്‍ക്ക്‌ ഗര്‍ഭകാല സംരക്ഷണ സഹായം നല്‍കണം. കാലിത്തീറ്റ സബ്‌സിഡി വര്‍ധിപ്പിക്കാന്‍ 68 കോടിരൂപ ലഭ്യമാക്കണം. ഇന്ത്യയിലെ മികച്ച മാംസം ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാന്‍ പദ്ധതി തയ്യാറാക്കണം. ഹിഫര്‍ പാര്‍ക്ക്‌ പദ്ധതിക്ക്‌ 150 കോടി രൂപയുടെ സഹായം ലഭ്യമാക്കണം. അടിയന്തര മൃഗചികില്‍സ 24 മണിക്കൂറും ലഭ്യമാക്കണം. ഗ്രാമീണ ക്ഷീരസംഘങ്ങളെ ആധുനികവല്‍കരിക്കാനും കര്‍ഷക സഹായിയാക്കി വളര്‍ത്താനും 40 കോടി രൂപയുടെ പദ്ധതി നടപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നാല്‌ ലക്ഷം ആടുകളെ ഉല്‍പ്പാദിപ്പിച്ച്‌ വിതരണം ചെയ്യാന്‍ അതിവിപുലമായ പരിപാടി ആവിഷ്‌കരിക്കണം. വീട്ട്‌ വളപ്പില്‍ 3 ലക്ഷം കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പദ്ധതി തയ്യാറാക്കണം. വെററ്റിനറി ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തണം. കേരളത്തിലെ നദീതടങ്ങളില്‍ തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കണം. മൃഗസംരക്ഷണ ഫാമുകള്‍ കര്‍ഷക സഹായ കേന്ദ്രങ്ങളാക്കണം. കുടപ്പനകുന്ന്‌ മൃഗ സംരക്ഷണ കേന്ദ്രത്തെ സെന്റര്‍ ഫോര്‍ എക്‌സലന്‍സായും വ്യവസായ സംരംഭകര്‍ക്ക്‌ പരിശീലന പാര്‍ക്കായും ഉയര്‍ത്തണം.
കാലിത്തീറ്റയ്‌ക്ക്‌ പറ്റിയ തവിടിന്റെയും പിണ്ണാക്കിന്റെയും കയറ്റുമതി അവസാനിപ്പിക്കണം. കേരള ലൈവ്‌സ്റ്റോക്ക്‌ ഡവലപ്പ്‌മെന്റ്‌ ഫൈനാന്‍സ്‌ കോര്‍പറേഷനും കേരള സ്റ്റേറ്റ്‌ ലൈവ്‌ സ്‌റ്റോക്ക്‌ ഡവലപ്പ്‌മെന്റ്‌ കൗണ്‍സിലും അടിയന്തരമായി രൂപീകരിക്കണം. ക്ഷീര, മാംസ, മുട്ട ഉല്‍പ്പാദനരംഗത്തു നടപ്പാക്കിയ ബ്രഹ്‌മഗിരി പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കണം.
ഒരു ലക്ഷം വീടുകളില്‍ താറാവിനെ വളര്‍ത്തുന്ന പദ്ധതി ആരംഭിക്കണം. ക്ഷീരമൃഗസംരക്ഷണമേഖലയില്‍ ബി പി എല്‍-എ പി എല്‍ വ്യത്യാസം പാടില്ല. 30000 കാലിത്തൊഴുത്തുകള്‍ നവീകരിക്കാന്‍ കര്‍ഷകര്‍ക്ക്‌ സഹായം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. 380 പേജുളള റിപോര്‍ട്ടില്‍ 58 ശുപാര്‍ശകളാണ്‌ അടങ്ങിയിട്ടുളളത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ