ന്യൂഡല്‍ഹി: രാജ്യത്തെ റബര്‍ കര്‍ഷകരെക്കാള്‍ കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് ടയര്‍ വ്യവസായികള്‍ക്കാണെന്ന് കേന്ദ്രവാണിജ്യ സെക്രട്ടറി രാഹുല്‍ കുള്ളര്‍. അതുകൊണ്ടുതന്നെ തീരുവ കുറച്ച് റബര്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ല. കര്‍ഷക താല്‍പര്യം നോക്കിമാത്രം രാജ്യത്ത് ഇറക്കുമതി നയം തീരുമാനിക്കാനാകില്ല. വ്യവസായികളുടെ താല്‍പര്യവും ഇക്കാര്യത്തില്‍ more...
പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ പരിഗണിക്കേണ്ടത്. ഇത് പരിഗണിക്കുമ്പോള്‍ ടയര്‍ വ്യവസായത്തെ കൈവിടാന്‍ കഴിയില്ല. എന്നാല്‍ ഇത് സംബന്ധിച്ച് വിജ്ഞാപനം എന്നുണ്ടാകുമെന്ന ചോദ്യത്തിന് അക്കാര്യം പിന്നീട് അറിയിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റബറിന് നല്ല വിലയുള്ളതുകൊണ്ടു മാത്രം ഇറക്കുമതി വേണ്ടെന്ന് വയ്‌ക്കാനാവില്ല. ആഭ്യന്തര വിപണിയില്‍ റബറിന് വില രാജ്യാന്തര വിപണിയിലേതിനെക്കാള്‍ ഉയര്‍ന്നിരുന്നതുകൊണ്ടാണ് ഇറക്കുമതി തീരുവ കുറയ്‌ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
advt
കര്‍ഷകര്‍ക്കല്ല; പ്രാധാന്യം ടയര്‍ വ്യവസായത്തിന്
2010, സെപ്റ്റംബർ 4, ശനിയാഴ്‌ചPosted by DHAARRII at 8:52 PM
Labels: കാര്‍ഷികം, വിപണി, സാമ്പത്തികം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
2 comments:
ഇറക്കുമതി അന്താരാഷ്ട്ര റബ്ബര്‍ വില ഉയര്‍ത്തുകയേ ഉള്ളു. ചരിത്രത്തിലെ ഏറ്റവും കൂടിയ മായാവസാന സ്റ്റോക്ക് റബ്ബര്‍ബോര്‍ഡ് പ്രസിദ്ധീകരിക്കുകയും, കൂടിയ ഉല്പാദനം ലഭിക്കുന്ന ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കാലഘട്ടത്തിനും മുന്നെയുള്ള ഇറക്കുമതി തീരുവ കുറക്കല്‍ ആഭ്യന്തര വില ഇടിക്കുവാനുള്ള തന്ത്രം മാത്രം. എന്തുകൊണ്ട് ആഭ്യന്തരവിലയേക്കാള്‍ അന്താരാഷ്ട്ര വില താന്നുനിന്നപ്പോള്‍ ഇരുപത് ശതമാനം തീരുവയോടെ ഇറക്കുമതി ചെയ്താലും ലാഭമായിരുന്നപ്പോള്‍ ഇറക്കുമതി ചെയ്തി? ചെയ്താല്‍ അന്താരാഷ്ട്ര വില ആഭ്യന്തരവിലക്കൊപ്പം എത്തുമായിരുന്നു. ഇന്ന് പറയുന്ന കാരണവും പറയാന്‍ കഴിയില്ലായിരുന്നു. മിനിസ്ട്രി ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിക്ക് റബ്ബര്‍ കര്‍ഷകരോടല്ല താല്പര്യം എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത വ്യാപാരി വിലകളും മറ്റും പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളെയാണ് നിയന്ത്രിക്കേണ്ടത്. ഒരു ഉല്പന്ന നിര്‍മ്മാതാവിന് തന്റെ ഗ്രൂപ്പ് പത്രത്തിലൂടെ കേരളവിപണിയെ നിയന്ത്രിക്കാന്‍ കഴിയുന്നത് മറ്റ് ഉല്പന്ന നിര്‍മ്മാതാക്കളെ സഹായിക്കാനല്ല സ്വന്തം ഴളര്‍ച്ചക്കുവേണ്ടി മാത്രമാണഅ.
ഇന്ത്യാ രാജ്യത്തെ 80% കൃഷിക്കാരാണ്, ബാക്കിയുള്ള 20% ത്തെ തീറ്റിപ്പോറ്റുന്നതെന്ന് ഏതു പൊട്ടനും അറിയാം. പക്ഷെ, നിവൃത്തിയില്ലെങ്കില്‍ നീതിമാനെന്തുചെയ്യും?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ